Skip to main content

Posts

Showing posts from November 19, 2024

ഇവിടം

  നിരാകരണം: ഈ സ്റ്റോറിയിൽ മുതിർന്ന തീമുകളും ഡയലോഗുകളും അടങ്ങിയിരിക്കുന്നു, വായനക്കാരൻ്റെ വിവേചനാധികാരം നിർദ്ദേശിക്കപ്പെടുന്നു. സൂര്യപ്രകശം ജനൽച്ചില്ലിലൂടെ പതിയെ മുറി നിറയാൻ തുടങ്ങി, ജനൽച്ചില്ലിലെ പൊടിയും അഴുക്കും കാരണം പ്രക്ഷത്തിന്റെ ആ നീളൻ നദിയും മലിനമാണെന്ന് തോന്നും. അവൻ മെല്ലെ പായിൽ നിന്നും എണീറ്റു, കതക്‌തുറന്നു, അകത്തേക്ക് കേറാൻ വെമ്പൽ കൊണ്ടുനിന്ന പ്രഭാദശബ്ദങ്ങൾ അനുവാദം കാക്കാതെ അകത്തേക്ക് കയറി. അൽപ്പനേരം മുൻപുവരെ ഇരുട്ടും നിശബ്ദദയും കൂടുകൂട്ടിയ മുറിയിൽ ഇപ്പോൾ വെളിച്ചവും ശബ്ദവും കുട്ടികളെന്നപോൽ ഓടിക്കളിക്കുന്നു. എല്ലാ കോണിലും ഒന്നില്ലെങ്കിൽ മറ്റൊന്ന് കാണും. അവൻ പയച്ചുരുട്ടി കുടിവെള്ളം വെച്ചിരിക്കുന്ന കുടത്തിനു പിന്നിലെ ഭിത്തിയിൽ ചാരി ശേഷം തലയിണഉറയിൽ  വെച്ചിരുന്ന കത്തി ബെൽറ്റിലും ഘടിപ്പിച്ചു. എല്ലാ സാദനങ്ങൾക്കും അവ ഇരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളൂം ഉണ്ട്, ചിലതിനു അവിടെ എത്തുമ്പോൾ സന്തോഷം ചിലതിനു അവിടെനിന്നും അൽപ്പനേരം എങ്കിലും മാറിനിൽക്കുമ്പോൾ സന്തോഷം, സാധനങ്ങളും സ്ഥലങ്ങളും പരസ്പരം അടിമകളാണ്. പ്രകശം ഉള്ളപ്പോൾ ഓരോന്നും ഓരോ ഇടത് ഇരിക്കുന്നത് കാണാം, ഇവിടം ഇങ്ങനെയാണ്...

When skeletons embrace

  To be one, lets shed our skins Unbeknownst to the bones beneath  Night and silence stand our kins  Path of past our flowery wreath  Blood wet flesh of eager friction  Forsaken beds of muscle and meat  Well worn road of human condition  Sound of silence and naked heart beat  Rib to rib and skull to skull  A long held breath of  skeletal hug

അവളോട്

 മുള്ളിന്റെ മുനകൊണ്ട് ഞാൻ തന്ന  നോവിന്റെ പാതിയും പ്രേമമായി  പകരം തരുന്നു നീ  മനദാരമുരുകുന്ന വേനലിൽ തണലായ്  അകമേ വിതുമ്പുന്ന ത്യാഗമായ് നീ  പാപങ്ങൾ പേറുന്ന ശാപമാമെന്നേ നീ  ദൂരെ, ഒരുമാത്രയെങ്കിലും അകറ്റിനിർത്തൂ  സൂര്യന്റെ ചുംബനമേൽക്കാൻ ജനിച്ച നീ  ആഴക്കടലിലെൻ കനൽവെളിച്ചം  സ്വർഗങ്ങൾ വഴിമാറും പാദങ്ങളെന്തിനീ  ശാപക്കുരുക്കിന്റെ പിന്നാലെ നിഴൽബന്ധനം . നടക്കുന്നു നീ വീണ്ടും . ഈ ഭ്രാന്തന്റെ  പിന്നിലായ് ഇന്നല്ലൊരിക്കൽ തിരിച്ചുപോകാൻ  പണ്ടേമറന്ന സ്വപ്നങ്ങളിൽ ചേക്കേറാൻ  പണ്ടേനശിച്ച ഈ മനസിന്റെ താളമായ്  നീ എന്റെ മോക്ഷവും  പ്രാണനും നീ തന്നെ  പകരംതരാം നുള്ള് നൊമ്പരങ്ങൾ  ഞാൻ നശിക്കും നാൾവരുവാൻ  നാളുകളെണ്ണി ഞാൻ കാത്തിരിപ്പൂ  നീയെനിയ്ക്കായ് നോമ്പുനോക്കാൻ  മറക്കണേയെന്നൊരു മന്ത്രവുമായ്